വി.എം.സുരേഷ് കുമാർ
വടകര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നടന്ന സംഘർഷത്തിലെ മുഴുവൻ ആളുകളും ക്വാറന്റിനിൽ പോകാൻ കളക്‌ടർ നിർദേശിച്ചു.
പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ വില്പനക്കാരും പുതുതായി മത്സ്യ വില്പന നടത്താനെത്തയവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഇരു വിഭാഗത്തിൽപെട്ടവർക്കുമാണ് പരുക്കേറ്റത്.
ഇന്ന് കാലത്താണ് മാർക്കറ്റിൽ മത്സ്യ വില്പന നടത്താൻ തങ്ങൾക്കും അവസരം വേണമെന്ന ആവശ്യവുമായി സിഐടിയു പ്രവർത്തകർ എത്തുകയായിരുന്നു.
ഇവരെ നിലവിൽ മാർക്കറ്റിൽ കച്ചവടം നടത്തി വരുന്നവർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.