വി.എം.സുരേഷ്കുമാർ
വടകര: നഗരത്തില്‍ പട്ടാപ്പകല്‍ കഞ്ചാവ് വില്‍പന സംഘങ്ങള്‍ ഏറ്റുമുട്ടി. കത്തിക്കുത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ തോടന്നൂര്‍ സലാവുദീന്‍, പുതുപ്പണം ഷാജഹാന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ജില്ലാ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷക്കു ശേഷമാണ് ഇവരെ കോഴിക്കോടേക്കു മാറ്റിയത്. സവാദ് എന്നയാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഞ്ചാവ് വില്‍പന സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. ശക്തമായ നടപടിയുണ്ടാവുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.