ശാന്തിഗിരിയുടെ മെക്സിക്കോയിലെ പ്രവർത്തകൻ ജോസ് ആൽഫ്രെഡോ ഗാർസിയ മാർട്ടിനെസ് (ജോർജ്) നിര്യാതനായി.
ഹാലാപ (മെക്സിക്കോ): മെക്സിക്കോയിലെ ശാന്തിഗിരി ആശ്രമം പ്രവർത്തകൻ ജോസ് ആൽഫ്രെഡോ ഗാർസിയ മാർട്ടിനെസ് (ജോർജ്-49) കോവിഡ് ബാധയെ തുടർന്ന് നിര്യാതനായി. രണ്ടാഴ്ചയായി അശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 04:00 മണിക്കാണ് മരണം സ്ഥിരീകരിച്ചത്.
1996 ൽ കാർലോസ് ഗുസ്മാൻ ബ്രട്ടോൺ എന്ന ഗുരുഭക്തനൊപ്പം അദ്ദേഹം ആദ്യമായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ എത്തി. മെക്സിക്കോയിൽ നിന്നും വന്ന് ഗുരുവിനെ ഭൌതീക ശരീരത്തിൽ നേരിട്ട് കാണുവാൻ ഭാഗ്യം ലഭിച്ച ആദ്യകാല ഗുരുഭക്തന്മാരിൽ ഒരാളാണ് ജോർജ്. ആശ്രമത്തിൻ്റെ മെക്സിക്കോയിലെ പ്രവർത്തനങ്ങൾക്കു നേതൃത്ത്വം നൽകിയ പ്രധാന വ്യക്തികളിൽ ഒരാളാണ്. പിന്നീട് പലതവണ അദ്ദേഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമം സന്ദർശിച്ചിട്ടുണ്ട്
ജോർജിൻ്റെ നിര്യാണത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചിച്ചു.