IndiaLatest

പ്രളയത്തിന് കാരണം മുല്ലപെരിയാറല്ല : തമിഴ്നാട്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികജലം കേരളത്തിലെ അണക്കെട്ടില്‍ നിന്ന് ഒഴുകിയിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കി.

കേരളത്തില്‍ മഴ ശക്തമാകുന്ന ജൂലായ് മുതല്‍ സെപ്‌തംബര്‍ വരെയുള്ള മാസങ്ങളില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയായി കുറയ്‌ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തമിഴ്‌നാടിന്റെ വിശദീകരണം. 2018ല്‍ പ്രളയം ഉണ്ടായ ഏഴ് ദിവസത്തിനിടയില്‍ 6.65 ഘന അടി ജലം മാത്രമേ മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് എത്തിയിട്ടുള്ളു. 2019ല്‍ പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നപ്പോഴും മുല്ലപെരിയാര്‍ അണക്കെട്ടില്‍ ഉണ്ടായിരുന്ന പരമാവധി ജലം 131.1 അടി മാത്രം ആയിരുന്നുവെന്നും തമിഴ്‌നാട് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി ഒന്നിനും മേയ് 30നും ഇടയില്‍ മുല്ലപെരിയാര്‍ അണകെട്ട് സ്ഥിതിചെയ്യുന്ന മേഖലയില്‍ 62 ഭൂചലനങ്ങള്‍ നടന്നെന്നായിരുന്നു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ചെറു ഭൂചലനങ്ങള്‍ ഭീഷണി അല്ലെന്നും സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നത് കൊണ്ടാണ് ഭൂചലനം ഉണ്ടാകുന്നത് എന്ന വാദവും തമിഴ്‌നാട് തള്ളിക്കളയുന്നു.

Related Articles

Back to top button