KeralaLatestThiruvananthapuram

ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കൊടിയേരിയെ അനുവദിച്ചില്ല.

“Manju”

ബംഗളൂരു: മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെ അനുവദിച്ചില്ല. ബിനീഷിനെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ഇഡി ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് മടക്കി അയച്ചത്. ബിനീഷിനെ കാണാന്‍ നേരത്തെ കോടതി അനുവാദം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനോയിയും അഭിഭാഷകരും എത്തിയത്.

ബംഗളൂരു മയക്കുമരുന്നു കേസിലെ പണമിടപാടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണു ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അ നുഭവപ്പെട്ടതിനെത്തുടര്‍ന്നു ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്കാനിംഗ് നടത്തുകയും ചെയ്തു.

അതേസമയം, 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി അനൂപ് മുഹമ്മദ് അഞ്ചു കോടിയലധികം രൂപ കൈമാറിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും സ്വര്‍ ണക്കടത്തില്‍ പ്രതിചേര്‍ത്ത അബ്ദുള്‍ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Back to top button