അമേരിക്കന്‍ തെരഞ്ഞെടുപ്പ്: 223വോട്ടുകള്‍ നേടി ബൈഡന്; തൊട്ടുപിന്നാലെ ട്രംപ്
സിന്ധുമോൾ. ആർ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇരുസ്ഥാനാര്‍ഥികളും ഇഞ്ചോടിഞ്ച് പോരാടുന്നു. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് 223 വോട്ടുകള്‍ നേടി മുന്‍പിലാണ്.
എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് 212 വോട്ടുകള്‍ സ്വന്തമാക്കി തൊട്ടുപിന്നാലെയുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഫലസൂചനകള്‍ പുറത്തുവരുന്നസാഹചര്യത്തില് പരസ്യപ്രതികരണവുമായി ഇരു സ്ഥാനാര്‍ഥികളും രംഗത്തെത്തി. വിജയത്തിലേക്കുള്ള പാതയിലാണെന്നും ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കണമെന്നും ബൈഡന് പൊതുസദസില്‍ പറഞ്ഞു.
എന്നാല്‍ ട്വിറ്ററിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. നമ്മള് വലിയ മുന്നേറ്റം നടത്തിയെന്നും ജനവധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍, നമ്മള് അതിന് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.