HealthIndiaLatest

കോവിഡ് വാക്സിന്‍ സ്വീകരിച്ചത് 2.27 ലക്ഷം ഗര്‍ഭിണികള്‍

“Manju”

2.27 lakh pregnant women have been vaccinated

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിനിടെ 2.27 ലക്ഷം ഗര്‍ഭിണികള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്രം . തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തുന്നു .

ജൂലായ് രണ്ടിനാണ് രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിന് കേന്ദ്രം അംഗീകാരം നല്‍കിയത്. ഗര്‍ഭത്തിന്‍റെ ഏത് ഘട്ടത്തിലും വാക്സിന്‍ സ്വീകരിക്കാമേന്നും വിദഗ്ധര്‍ അറിയിച്ചിരുന്നു. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആരംഭിച്ച്‌ ഒരു മാസം പിന്നിടുമ്പോള്‍ തമിഴ്നാട്ടില്‍ 78,838 പേര്‍ വാക്സിന്‍ സ്വീകരിച്ചു.

അതെ സമയം ആന്ധ്രയില്‍ 34,228 പേരും ഒഡീഷയില്‍ 29,821 പേരും വാക്സിന്‍ സ്വീകരിച്ചു. കേരളത്തില്‍ 18,423 ഗര്‍ഭിണികളാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .

ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. കോവിഡ് ബാധിച്ചാല്‍ ഇതിന്റെ ആഘാതം കുറക്കാന്‍ വാക്സിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

 

Related Articles

Back to top button