ജയ്പുർ: രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സമിതി സീറ്റുകളിൽ 1011 എണ്ണം ബി.ജെ.പി.ക്കും ആയിരം കോൺഗ്രസിനും ലഭിച്ചു.
രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി 48 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർഥികൾ 287 സീറ്റുകളിലും വിജയിച്ചു.
ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇതുവരെ പത്തു സീറ്റുകൾ ലഭിച്ചിട്ടുണ്ട്. ബി.ജെ.പി. മൂന്നിടത്താണ് വിജയിച്ചത്. 21 ജില്ലകളിലെ 4371 പഞ്ചായത്ത് സമിതികളിലേക്കും 636 ജില്ലാപരിഷത്ത് സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്.