IndiaInternationalLatest

400 മില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ഇന്ത്യയും ലോകബാങ്കും

“Manju”

ദില്ലി: കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ദരിദ്രരായ ജനങ്ങളെ സംരക്ഷിക്കാന്‍ 400 മില്യണ്‍ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ച്‌ ഇന്ത്യയും ലോകബാങ്കും. മഹാമാരി ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളെ തടയുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
പാവപ്പെട്ടവരെ കോവിഡ് ബാധിക്കുന്നതു തടയാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ഈ വര്‍ഷം മെയ് മാസത്തിലാണ് 750 മില്യണ്‍ ഡോളര്‍ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലായത്. കൃത്യസമയത്ത് വിനിയോഗിച്ച ഈ തുക കൊണ്ട് ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ കോവിഡിന്റെ അനന്തരഫലങ്ങളില്‍ നിന്നും വലിയൊരളവ് വരെ സംരക്ഷിക്കാന്‍ സാധിച്ചു.
ഇന്ത്യന്‍ സര്‍ക്കാരും ലോക ബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടറായ സുമില ഗുല്യാനിയും തമ്മിലാണ് ഈ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്ന് സാമ്പത്തിക കാര്യ അഡീഷണല്‍ സെക്രട്ടറി സി.എസ് മോഹപത്ര അറിയിച്ചു.

Related Articles

Back to top button