InternationalLatest

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 10 ദിവസത്തിനിടെ എത്തിയ രോഗം സ്ഥിരീകരിച്ച 20 പേരിലെ വൈറസിന്റെ സ്വഭാവം പരിശോധിച്ചു വരികയാണ്. ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി, കൊല്‍ക്കൊത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ബ്രിട്ടണില്‍ നിന്ന് എത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രിട്ടണിലെ വൈറസിന് വ്യാപന ശേഷി വര്‍ധിക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. അതിനാല്‍ നിലവിലെ ചികിത്സയിലോ വാക്‌സിന്‍ പരീക്ഷണത്തിലോ മാറ്റം ആവശ്യമില്ല എന്ന വിലയിരുത്തലിലാണ് മന്ത്രാലയം. അതേസമയം, ആദ്യ ബാച്ച്‌ കോവിഡ് വാക്‌സിന്‍ 28ന് ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ലോക്‌നായക്, കസ്തൂര്‍ബ, ബാബ സാഹേബ് അംബേദ്കര്‍, ജിടിബി, എന്നീ ആശുപത്രികളിലെ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങള്‍ അവസാന വട്ട ഒരുക്കത്തിലാണ്. വിമാനത്താവളത്തില്‍ 27 ലക്ഷം വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 2 കാര്‍ഗോ ടെര്‍മിനല്‍ സജ്ജമാക്കിയിട്ടുണ്ട്. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ 3 ഡോക്ടര്‍മാരെ വാക്‌സിനേറ്റീങ് ഓഫീസര്‍മാരായി തെരഞ്ഞെടുക്കുകയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ പരിശീലനം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

കേരളമടക്കം 6 സംസ്ഥാനങ്ങളിലാണ് 57 ശതമാനം കോവിഡ് കേസുകളും 61 ശതമാനം മരണവുമുള്ളത്. രാജ്യത്തെ ആകെ രോഗബാധിതര്‍ ഒരു കോടി കടന്നെങ്കിലും ചികിത്സയില്‍ ഉള്ളവര്‍ 3 ലക്ഷത്തിന് താഴെയാണ്. 95.65% ആണ് രോഗമുക്തി നിരക്ക്.

Related Articles

Back to top button