LatestThiruvananthapuram

ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം; വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും

“Manju”

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്ബതികള്‍ ആത്മഹത്യക്കു ശ്രമിച്ചു മരിച്ച സംഭവത്തില്‍ പരാതി നല്‍കിയ അയല്‍ക്കാരി വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കും. ഇതു സംബന്ധിച്ചു നെയ്യാറ്റിന്‍കര തഹസില്‍ദാരോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടി.
രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ പോലീസ് നടപടികള്‍ സ്വീകരിച്ചത് ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതിന് തൊട്ടു മുമ്ബാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കളക്ടറുടെ നടപടി. ഒന്നര മണിക്കൂറിന്‍റെ വ്യത്യാസത്തില്‍ ഹൈക്കോടതിയില്‍നിന്നു സ്റ്റേ ഉത്തരവ് എത്തുന്പോഴേക്കും ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റു രാജനും ഭാര്യയും ആശുപത്രിയിലായി.
രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാനുള്ള നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഡിസംബര്‍ 22ന് ഉച്ചയോടെയാണ് പോലീസ് ഉള്‍പ്പെട്ട സംഘം ലക്ഷം വീട് കോളനിയിലെത്തിയത്. അന്നുതന്നെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് ജസ്റ്റീസ് വി. ഷേര്‍സിയുടെ ബെഞ്ചില്‍ അപ്പീല്‍ പരിഗണിച്ച്‌ സ്റ്റേ ഉത്തരവു നല്‍കിയത്.

Related Articles

Back to top button