KeralaKottayamLatest

ഓര്‍മ നഷ്ടപ്പെട്ട് കാറില്‍ കുടുങ്ങിയ വയോധികന് നാട്ടുകാര്‍ തുണയായി

“Manju”

സിന്ധുമോൾ. ആർ

കറുകച്ചാല്‍: ഓര്‍മ നഷ്ടമായതിനെത്തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വയോധികനെ പഞ്ചായത്ത് അംഗത്തിന്റെയും നാട്ടുകാരുടെയും ഇടപെടലില്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് കൈതേപ്പാലം സ്വദേശി വയോധികന്‍ കാറുമായി നെടുങ്ങാടപ്പള്ളിയിലെത്തിയത്.

ഓര്‍മക്കുറവുള്ള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടു. മണിക്കൂറുകളോളം കാറിനുള്ളില്‍തന്നെ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ കാര്യം ചോദിച്ചെങ്കിലും ഓര്‍മയില്ലാത്തതിനാല്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. കുന്നന്താനം നാലാം വാര്‍ഡ് അംഗം ഗിരീഷ്‌കുമാറും പ്രദേശവാസിയായ ജിനു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കാറിനുള്ളില്‍നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണില്‍നിന്ന് ബന്ധുക്കളുടെ നമ്ബര്‍ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി രാത്രിയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

Related Articles

Back to top button