സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ‘അടവ് നയങ്ങള്‍ക്കൊപ്പം’ ദേശീയ തലസ്ഥാന നഗരിയിലെ കാലാവസ്ഥയും കര്‍ഷകരെ മാറി മാറി പരീക്ഷിക്കുകയാണെന്ന് തോന്നിപ്പോകും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കര്‍ഷകരെ ഇതുവരെ അതിശൈത്യം തേടിയെത്തിയപ്പോള്‍ ഇന്ന് വൈകിട്ട് പെരുമഴയാണ് പെയ്തത്.
കര്‍ഷകരുടെ സമരപ്പന്തലുകളിലും പെരുമഴയില്‍ വെള്ളംകയറി. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും കര്‍ഷകര്‍ കുലുങ്ങിയില്ല. ഷര്‍ട്ടുകള്‍ ഊരി വിറകൊള്ളാതെ ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം കര്‍ഷകര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
പ്രതികൂല കാലാവസ്ഥയിലും കര്‍ഷകര്‍ കുലുങ്ങാതെ വീര്യം ചോരാതെ സമരം ശക്തമാക്കുകയാണ്. അതേസമയം പെരുമഴ വിതച്ച ദുരിതത്തെക്കുറിച്ചുള്ള ചോദ്യത്തിനും കര്‍ഷകര്‍ മറുപടി നല്‍കി. കൃഷിക്കു മഴ നല്ലതാണ്. പാടത്ത് പണിയെടുക്കുമ്പോള്‍ മഴ കൊള്ളാറുണ്ട്.. എന്നായിരുന്നു. തിങ്കളാഴ്ച കേന്ദ്രവുമായി വീണ്ടും കര്‍ഷകരുടെ ചര്‍ച്ച നടക്കും.