സിന്ധുമോൾ. ആർ
പാലക്കാട് : വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും. സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞ വാക്കുകള്‍ ഇതു വരെ പാലിച്ചില്ല എന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നിതി കിട്ടും വരെ തെരുവില്‍ സമരം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.
പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷന്‍ കേസ് വായിച്ച് കേള്‍പ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസില്‍ പുനര്‍ വിചാരണ നടത്താന്‍ നിര്‍ദ്ദേശിച്ച കോടതി തുടരന്വേഷണം ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ആത്മഹത്യയില്‍ പൊലീസിന്റെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ വെറുതെവിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈമാസം 20 ന് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചു.