KeralaLatest

വീട്ടുവളപ്പിനെ വനമാക്കിയ കര്‍ഷകന് വനമിത്ര അവാര്‍ഡ്

“Manju”

കായംകുളം: വനമില്ലാത്ത തീരദേശ ജില്ലയില്‍ വീട്ടുവളപ്പിനെ വനമാക്കി മാറ്റിയ കര്‍ഷകന് വനമിത്ര അവാര്‍ഡ്. കണ്ടല്ലൂര്‍ വടക്ക് പ്രണവത്തില്‍ കെ.ജി. രമേശാണ് (62) ജൈവ വൈവിധ്യ ഉദ്യാനവുമായി നാടിനെ പച്ചപ്പണിയിച്ചത്. പുല്ലുകുളങ്ങര ആറാട്ടുകുളങ്ങര ജങ്ഷനു സമീപത്തെ ഒന്നര ഏക്കറോളം സ്ഥലത്ത് 1500 ഓളം വരുന്ന സസ്യസമ്പത്തിന്റെ കലവറയാണ് ഇദ്ദേഹം സ്ഥാപിച്ചത്. ഔഷധസസ്യങ്ങള്‍, അപൂര്‍വ വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, ജലസസ്യങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഈ ഉദ്യാനം. പച്ചക്കറികളും ഇടവിള കൃഷികളും ഇവിടെ തഴച്ചുവളരുന്നു.

അപൂര്‍വങ്ങളായ ശിംശപവൃക്ഷം, കമണ്ഡലു, കടുവപിടുക്കന്‍, ചെമ്മരം, ഭൂതി ഉണര്‍ത്തി, മരവുരി, കരിങ്ങാലി, അകോരി, കടമ്ബുകള്‍, നാഗലിംഗമരം, ബ്രൗണിയ, ഊദുമരം, കല്‍ത്താമര, കായം, കാരമരം, സോമലത, റമ്ബുട്ടാന്‍, ലിച്ചി, മിറാക്കിള്‍ ഫ്രൂട്ട്, ഫെവികോള്‍ മരം, പനച്ചി, കര്‍പ്പൂരമരം, രുദ്രാക്ഷം, മരശംഖുപുഷ്പം, മരമഞ്ഞള്‍, മരോട്ടി, വിഴാല്‍, ശിവകുണ്ഠലം, ഭദ്രാക്ഷം എന്നിവ കൂടാതെ 27 ഇനം നക്ഷത്രവൃക്ഷങ്ങളും 17 ഇനം തുളസിച്ചെടികളും 15ഓളം ആല്‍മരങ്ങളും കാണാനാകും. മിക്കതിെന്റെയും പേരും ശാസ്ത്രീയനാമങ്ങളും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവയെ കുറിച്ച്‌ പഠിക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഗവേഷണ വിദ്യാര്‍ഥികളും സ്കൂള്‍-കോളജ് വിദ്യാര്‍ഥികളും എത്താറുണ്ട്. സസ്യങ്ങളെയും അവയുടെ പ്രത്യേകതയും ഇവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന തരത്തില്‍ വൈജ്ഞാനിക അടിത്തറയും രമേശ് നേടിയിട്ടുണ്ട്.

Related Articles

Back to top button