കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. സിപിഎമ്മില്‍ വലതുപക്ഷ വ്യതിയാനം ആരോപിച്ച് കലാപക്കൊടിയുയര്‍ത്തിയ നേതാവില്‍ പ്രമുഖനായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. വിഎസ് അച്യുതാനന്ദന്റെ ഏറ്റവും അടുത്തയാള്‍ കൂടിയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതെന്നും, പിണറായിയുമായി വ്യക്തിപരമായ ഭിന്നതയില്ലെന്നും കുഞ്ഞനന്തന് നായര്‍ പറഞ്ഞു. തനിക്ക് ഇപ്പോള്‍ പിണറായിയെ കാണണമെന്നുണ്ട്. കണ്ണുകാണില്ലെങ്കിലും, അദ്ദേഹത്തിന്റെ ശബ്ദം കേട്ടാന് തിരിച്ചറിയും. നിയമസഭ നടക്കുന്നത് ഒക്കെ കേട്ടിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തെ കാണണം. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പുചോദിക്കും
Related Articles
Check Also
Close
-
ഖത്തറില്‍ ശിക്ഷിക്കപ്പട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടുFebruary 12, 2024 10:46 AM