നാലാം ടെസ്റ്റ്; വിജയ പ്രതീക്ഷയില്‍ ഇന്ത്യ
സിന്ധുമോൾ. ആർ
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ വിജയപ്രതീക്ഷയില്‍. 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (7 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റ് നേടി.
ഇന്ത്യയ്ക്ക് തുടക്കത്തില്‍തന്നെ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. 21 ബോളില്‍നിന്നും 7 റണ്‍സെടുത്തിനെ കമ്മിന്‍സാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം ചേര്‍ന്ന് ശുഭ്മാന്‍ ഗില്ലാണ് പിന്നീട് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 91 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ പൂജാരയുടെയും ക്യാപ്റ്റന്‍ രഹാനെയുടെയും വിക്കറ്റുകള്‍ വീണു. റിഷഭ് പന്തും മായങ്ക് അഗര്‍വാളുമാണ് ഇപ്പോള്‍ ക്രീസില്‍. പന്ത് 39 റണ്‍സെടുത്തിട്ടുണ്ട്.