IndiaKeralaLatest

സ്കൂളുകളില്‍ പ്രധാനപരീക്ഷയ്ക്കുള്ള മുന്നൊരുക്കം തുടങ്ങി

“Manju”

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ് പ്രകാരമുള്ള മാറ്റങ്ങളോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 10, 12 ക്ലാസുകള്‍ തുടങ്ങി. ഒരു ക്ലാസില്‍ പരമാവധി 20 വിദ്യാര്‍ത്ഥികളെ ഇരുത്തിയാണ് പഠനം പുരോഗമിക്കുന്നത്. ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി നല്‍കിയിരുന്നു.
സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. ഒരു ബെഞ്ചില്‍ ഒരുകുട്ടി എന്ന രീതിയില്‍ പത്തുകുട്ടികളെ വീതം ഒരു ക്ലാസില്‍ ഉള്‍പ്പെടുത്തിയായിരുന്നു നേരത്തെ ക്ലാസുകള്‍ നടത്തിയിരുന്നത്.
പുതിയ ഉത്തരവനുസരിച്ച്‌, കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അദ്ധ്യാപകരൊഴികെ മുഴുവന്‍ പേരും സ്‌കൂളിലെത്തി തുടങ്ങി. ശനിയാഴ്ച പ്രവൃത്തിദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഇതു പ്രാവര്‍ത്തികമാകും.
10, 12 ക്ലാസുകളില്‍ സംശയനിവാരണം, ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനം, മാതൃകാപരീക്ഷ നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തീയതി മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സ്‌കൂളുകള്‍ തുറന്നത്. സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റു പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍.
നൂറില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം.
നൂറില്‍ അധികം കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരണം വേണം.
രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്‌കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.
കുട്ടികള്‍ വീട്ടില്‍നിന്നുകൊണ്ടുവരുന്ന ഭക്ഷണം അവര്‍ക്കു നിര്‍ദ്ദേശിച്ചിട്ടുള്ള െബഞ്ചില്‍ തന്നെ ഇരുന്നു കഴിക്കണം. കഴുകുന്ന സ്ഥലത്തു ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. കോവിഡ് മാനദണ്ഡം ലംഘിക്കുന്ന ഒരു കൂട്ടംകൂടലും ഉണ്ടാവരുത്.

Related Articles

Back to top button