സിന്ധുമോൾ. ആർ
ലക്‌നൗ: സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലീസുകാരന്‍. ഉത്തര്‍പ്രദേശിലെ ഗജ്‌റൗലിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നെഞ്ചില്‍ വെടിയേറ്റ വനിതാ കോണ്‍സ്റ്റബിള്‍ മേഘ ചൗധരി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. മേഘയെ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവച്ച മനോജ് ദുള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുസാഫര്‍നഗര്‍ സ്വദേശിയായ മേഘ ഗജ്‌റൗലയുലെ അവന്തിക നഗറില്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഇവിടെ വച്ചാണ് മേഘയ്ക്ക് വെടിയേറ്റത്. വീട്ടുടമസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മനോജിനേയും മേഘയേയുമാണ്. മേഘയുടെ താമസ സ്ഥലത്ത് മനോജ് സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കൊല്ലപ്പെട്ട മേഘയുടെ സഹോദരന്റെ പരാതിയുടെ അട്സ്ഥാനത്തില്‍ മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.