ലക്നൗ : പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പരസ്യമായി വെടിവച്ചു കൊലപ്പെടുത്തിയ യുവാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരം കേസെടുക്കാൻ യുപി പോലീസ് . പശ്ചിമ യുപിയിലെ ബിജ്‌നോർ ജില്ലയിലെ ഹാലുവിലാണ് സംഭവം . യുവാവായ രചിത് ചൗധരിയെ (27)നെയാണ് 5 യുവാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്.
#JusticeForRachit എന്ന ഹാഷ്‌ടാഗുമായി സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട് . അതേസമയം, രചിത്തിന്റെ കൊലപാതകികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവാസികൾ ബിജ്‌നൂരിലെ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു .
രചിതിന്റെ ജന്മസ്ഥലമായ സിയോഹര ഗിർധാർ വില്ലേജ് നിവാസികളും , ബിജെപി യുവ മോർച്ച പ്രവർത്തകരും ബിജ്‌നോർ എസ്പി ധരംവീർ സിങ്ങിന്റെ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താൻ പോലീസ് തയ്യാറായത് .