ബിന്ദുലാല്‍ തൃശ്ശൂര്‍
തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലത്തിന്റെ നവീകര പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. അറ്റകുറ്റ പണികൾ 15 ദിവസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് മുരളി പെരുനെല്ലി എം എൽ എ യുടെ ഓഫീസ് അറിയിച്ചു. പാലം നവീകരണത്തിനായി സർക്കാർ 60.60ലക്ഷം രൂപയാണ് അനുവദിച്ചത്.
2020 ആഗസ്റ്റ് 11നാണ് പാലത്തില്‍ വിള്ളലും ചെരിവും കണ്ടെത്തിയത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥർ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഓർഡർ ചെയ്ത ഗർഡറുകൾ എത്തിയതോടെ 15 ദിവസത്തിനകം പാലം സഞ്ചാരയോഗ്യമാകും എന്നാണ് അധികൃതർ പറയുന്നത്. 16 ഗർഡറുകൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തകർന്ന ഫൗണ്ടേഷനും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.