KeralaLatest

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു

“Manju”

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ച്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് ഇറക്കി. അമിതമായ പ്രചാരണച്ചെലവുകള്‍ സംബന്ധിച്ച്‌ ജാഗ്രത പാലിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്നോ അതിലധികമോ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കുള്ള ഹാന്‍ഡ് ബുക്കില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈയിംഗ് ക്വാഡ് രൂപീകരിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ഥാനാര്‍ഥികള്‍ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധ കൈവശംവയ്ക്കുക, മദ്യം വിതരണം നടത്തുക, സമൂഹ്യദ്രോഹ നടപടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനുവേണ്ടിയാണു നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചത്. ടീമിന്റെ തലവനായി എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റും കൂടാതെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്.

തിരുവല്ല നിയമസഭാ നിയോജക മണ്ഡലത്തില്‍ എല്‍ആര്‍ തഹസിദാര്‍ കെ.എം മുരളീധരന്‍പിള്ളയും റാന്നിയില്‍ എല്‍ആര്‍ തഹസിദാര്‍ ഒ.കെ ഷൈല, ആറന്മുളയില്‍ എല്‍ആര്‍ തഹസിദാര്‍ മിനി കെ.തോമസ്, കോന്നിയില്‍ എല്‍ആര്‍ തഹസിദാര്‍ ആര്‍.സുരേഷ്‌കുമാര്‍, അടൂരില്‍ എല്‍ആര്‍ തഹസിദാര്‍ കെ.ഷാജഹാന്‍ റാവൂത്തര്‍ എന്നിവരെ സ്‌ക്വാഡുകളുടെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയോഗിച്ചു. ഓരോ ടീമും അവരുടെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ തുടരുകയും ചെയ്യും.

Related Articles

Back to top button