India

ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തം; 9 പ്രതികൾക്ക് വധശിക്ഷ

“Manju”

ന്യൂഡൽഹി: ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിലെ പ്രതികളായ 9 പേർക്ക് വധശിക്ഷ. സ്‌പെഷ്യൽ എക്‌സൈസ് കോടതിയുടേതാണ് വിധി. കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാലു സ്ത്രീകൾക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിച്ച 9 പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.

2016 ലാണ് കേസിനാസ്പദമായ സംഭവം. 2016 ഓഗസ്റ്റ് മാസം ഗോപാൽഗഞ്ചിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ 19 പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിതിഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യം നിരോധിച്ചതിന് ശേഷം ആദ്യമായി നടന്ന വിഷമദ്യ ദുരന്തമാണ് ഗോപാൽഗഞ്ചിലേത്.

കേസുമായി ബന്ധപ്പെട്ട് എസ് ഐ ഉൾപ്പെടെ 21 പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button