IndiaKeralaLatest

പെരുമാറ്റചട്ടം വില്ലനായി; മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി

“Manju”

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മൂലം മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി. സംസ്ഥാനത്ത് ഇനി പുതിയ സര്‍കാര്‍ അധികാരത്തിലെത്തുന്നതുവരെ മദ്യപാനികളുടെ കാത്തിരിപ്പ് നീളും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. എന്നാല്‍ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റുകളിലെ വില്‍പനയെ ഇത് ബാധിച്ച സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.

കൊറോണക്കാലത്ത് ചുമത്തിയ അധിക നികുതി വേണ്ടെന്നു വെക്കാനുള്ള എക്സൈസ് വകുപ്പിന്റെ കത്ത്, ധനവകുപ്പിന്റെ ശുപാര്‍ശയോടെ മന്ത്രിസഭയുടെ പരിഗണനക്ക് കൈമാറാനിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.

എന്നാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മദ്യവിലയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു. മെയ് മാസത്തിലാണ് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടിയത്.കൊറോണക്കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതിനു പുറമേ മദ്യ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വര്‍ധന കണക്കിലെടുത്ത് ഫെബ്രുവരി 1 മുതല്‍ അടിസ്ഥാന നിരക്കില്‍ 7 ശതമാനം വര്‍ധനയും വരുത്തിയിരുന്നു. പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെയാണ് വര്‍ധനയുണ്ടായത്.

മദ്യത്തിന്റെ നികുതി കുറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുന്നത്, വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്ക സര്‍കാരിനുണ്ട്. സര്‍കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതക്ക് മദ്യത്തിന്റെ അധിക നികുതി ആശ്വാസവുമാണ്.

Related Articles

Back to top button