ജയ്പൂർ : ഭർത്താവിനെതിരെ പരാതി നൽകാനെത്തിയ യുവതിയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ . രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം. ഖേർലി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഭരത് സിംഗിനെയാണ് സെക്ഷൻ 376 ചുമത്തി അറസ്റ്റ് ചെയ്തത്.
എന്നാൽ അടുത്ത ദിവസം ഇയാൾ യുവതിയെ ക്വാട്ടേഴ്‌സിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചത്. തുടർന്ന് ക്വാട്ടേഴ്‌സിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പോലീസ് സ്‌റ്റേഷനിൽ വെച്ചും ഇയാൾ യുവതിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു.
സംഭവത്തിന് ശേഷം ആൽവാർ പോലീസ് സൂപ്രണ്ടിന് യുവതി പരാതി നൽകിയതോടെ ഭരത് സിംഗിനെ സസ്‌പെന്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭരത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ഐയെ രക്ഷിക്കാൻ യുവതിയുടെ രേഖകളിൽ തിരുത്തൽ വരുത്തിയ ഹെഡ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിനെയും സസ്പെന്റ് ചെയ്തു.