ബലൂചിസ്താനിൽ വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം
ബലൂചിസ്താൻ : ബലൂചിസ്താനിൽ വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം. രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു. സ്ത്രീകളെയും കുട്ടികളേയും തട്ടിക്കൊണ്ടു പോയതായാണ് റിപ്പോർട്ട്. കൊഹിസ്താൻ മാരിയിലെ ആളുകൾക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ബലൂച് റിപ്പബ്ലിക് പാർട്ടി വക്താവ് ഷേർ മുഹമ്മദ് ബുഗ്ട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൈന്യം അലറിവിളിച്ച് വെടിയുതിർക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രദേശവാസികളെ സൈന്യം മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഇതാടെ സൈന്യത്തിന്റെ ഇത്തരം പ്രവൃത്തികൾക്കെതിരെ പ്രതിഷേധവുമായി നിരവധി ആളുകളും രംഗത്തെത്തി.
പാക് അധീന കശ്മീരിലും ബലൂചുസ്താനിലും പാക് സൈന്യം തുടർച്ചയായി ആക്രമണം നടത്തുന്നതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്രസഭയിലും ആശങ്ക അറിയിച്ചിരുന്നു. പാകിസ്താനെ വിമർശിച്ച് ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു.