കൊല്ലം : ഓയൂരിൽ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടിയതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് ആറ്റൂർക്കോണം സ്വദേശി ഹാഷിം (56) ആണ്. ബന്ധു വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. ഹാഷിമിനെ മാർച്ച് 30 മുതൽ കാണാനില്ലായിരുന്നു. രണ്ട് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ ഷറഫുദ്ദീൻ, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗൾഫിൽ വെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. മദ്യം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു