KeralaLatest

ബിനോഷ് അലക്സ് ബ്രൂസ് അന്തരിച്ചു

“Manju”

പത്തനംതിട്ട; സൈബര്‍ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായിരുന്ന ബിനോഷ് അലക്സ് ബ്രൂസ് (40)അന്തരിച്ചു. കോവിഡാനന്തര ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇന്ത്യയിലെ തന്നെ പല പ്രമുഖരുടെയും, കോര്‍പ്പറേറ്റുകളുടെയും സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ബിനോഷ്. കപ്പിത്താന്‍ ഏജന്‍സിയുടെ പാര്‍ട്ണര്‍ ആണ്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബി.എ. ഇക്കണോമിക്സില്‍ ബിരുദം നേടി. എത്തിക്കല്‍ ഹാക്കിങ്ങില്‍ സര്‍ട്ടിഫൈഡ് ഹാക്കിങ് ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് കൊച്ചിയില്‍ സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്‍സി തുടങ്ങി.

ശശി തരൂരിന്റെയും കോണ്‍ഗ്രസിന്റെയും സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. പത്തനംതിട്ട അയിരൂര്‍ കൈപ്പള്ളില്‍ തടത്തില്‍ ബ്രൂസ് തടത്തിലിന്റെയും അന്നമ്മ എബ്രഹാമിന്റെയും മകനാണ്. മൃതദേഹം വ്യാഴാഴ്ച 10-ന് പത്തനംതിട്ടയിലെ വീട്ടില്‍ എത്തിച്ച്‌ 12-ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം അയിരൂര്‍ മതാപ്പാറ സെന്റ്. തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സംസ്കരിക്കും.

 

Related Articles

Back to top button