IndiaLatest

ഡല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍

“Manju”

ഡല്‍ഹിയില്‍ വീണ്ടും ഒമിക്രോണ്‍ ബാധ. സിംബാബ് വെയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോണ്‍ കേസാണിത്.  ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ ആഴ്ച ആദ്യമാണ് ഇയാള്‍ സിംബാബ് വെയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയത്. സാമ്പിള്‍ ശേഖരിച്ച്‌ ജനിതക പരിശോധനയ്‌ക്ക് അയച്ചാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ സൗത്ത് ആഫ്രിക്കയിലും യാത്ര ചെയ്തിരുന്നതായി ഡല്‍ഹി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.

ഇയാളെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കായി ഇവിടെ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 27 പേരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്‌ക്ക് വിധേയമാക്കിയതില്‍ 25 ഉം നെഗറ്റീവ് ആയിരുന്നു. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ഇന്നലെ മഹാരാഷ്‌ട്രയില്‍ ഏഴും ഗുജറാത്തില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Back to top button