InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഞായറാഴ്ച

“Manju”

പാരീസ്: ടെന്നീസ് രംഗത്തെ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാമില്‍ ഇത്തവണ ഫൈനലില്‍ വമ്പന്മാരുടെ ഏറ്റുമുട്ടലുണ്ടാവില്ല. ഞായറാഴ്ചയാണ് കളിമണ്‍ കോര്‍ട്ടിലെ ഏക ഗ്രാന്‍സ്ലാം ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. മത്സരക്രമമനുസരിച്ച്‌ ബിഗ് ത്രീയില്‍ ഒരാള്‍ മാത്രമായിരിക്കും ഫൈനലിലെത്തുക. നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും റോജര്‍ ഫെഡററും ഇത്തവണ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ഫൈനലില്‍ സാദ്ധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍.

പുരുഷവിഭാഗം മത്സരങ്ങളുടെ നറുക്കെടുപ്പില്‍ മൂന്ന് പേരും ഒരേ ഗ്രൂപ്പിലേക്കാണ് വന്നിരിക്കുന്നത്. ഇതുമൂലം ഫൈനലിന് മുന്നേ തന്നെ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കും. സ്വാഭാവികമായി രണ്ടു മത്സരം നടക്കുന്നതോടെ ഒരാള്‍ മാത്രമായി ചുരുങ്ങുമെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. നിലവില്‍ ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചാണ്. നദാല്‍ മൂന്നാമതും പരിക്കുമൂലം ഏറെ മത്സരങ്ങള്‍ കളിക്കാതിരുന്ന ഫെഡറര്‍ എട്ടാം സ്ഥാനത്തുമാണ്.

അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ക്വാര്‍ട്ടറില്‍ ജോക്കോവിച്ചും ഫെഡററും ഏറ്റുമുട്ടും. സെമിയില്‍ ഇവരിലൊരാളുടെ എതിരാളി നദാലായിരിക്കും. ക്വാര്‍ട്ടറില്‍ നദാല്‍ മിക്കവാറും നേരിടേണ്ടിവരിക ആന്ദ്രേ റൂബലേവിനെയുമാകും. കഴിഞ്ഞ തവണ ജോക്കോവിച്ചിനെ കീഴടക്കി നദാലാണ് തന്റെ പതിമൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഗ്രാന്‍സ്ലാം കിരീട നേട്ടത്തില്‍ 20 കിരീടങ്ങളുമായി നദാലും ഫെഡററും ഒപ്പത്തിനൊപ്പമാണ്. ജോക്കോവിച്ച്‌ 18 കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.

Related Articles

Back to top button