IndiaLatest

ഉത്തര്‍പ്രദേശില്‍ കോവിഡിനെ പിടിച്ചു കെട്ടിയത് മലയാളി വനിത

“Manju”

ലഖ്‌നൗ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഉത്തര്‍പ്രദേശിനായിരുന്നു. തലസ്ഥാന നഗരമായ ലഖ്‌നൗവില്‍ ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ അവിടെ നിന്നെല്ലാം നഗരത്തെ സാധാരണ നിലയിലേയ്ക്ക് മടക്കി കൊണ്ടുവന്നിരിക്കുന്നത് ഒരു മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2004 ഐ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥയായ റോഷന്‍ ജേക്കബാണ് ലഖ്‌നൗവിനെ മഹാമാരിയുടെ പിടിയില്‍ നിന്നും മുക്തമാക്കിയത്. ഏപ്രില്‍ മൂന്നാം വാരം 6000ത്തോളം പ്രതിദിന കേസുകളാണ് ലഖ്‌നൗവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ അത് 40 കേസുകളായി കുറഞ്ഞു. പ്രത്യേക ചുമതല നല്‍കിയാണ് റോഷനെ സര്‍ക്കാര്‍ ലഖ്‌നൗവിലേക്ക് നയിച്ചത്.

Related Articles

Back to top button