KeralaLatestMalappuram

പണി തീരാത്ത വീട്ടില്‍ റിഖിലിന് യാത്രാമൊഴി

“Manju”

കാരാട് (മലപ്പുറം): രണ്ട് മാസം കൂടി കഴിഞ്ഞാല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി എത്തുന്ന ഡോ. റിഖിലിനെ കാത്തിരുന്ന നാട്, തിങ്കളാഴ്ച പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അവന് അന്ത്യ യാത്രാമൊഴി ചൊല്ലിയപ്പോള്‍ ബാക്കിയായത് ഉറ്റവരുടേയും കുടുംബത്തിന്റെയും ഏറെ കാലത്തെ സ്വപ്നങ്ങള്‍. വാഴയൂര്‍ കാരാട് ടി.എം. രവീന്ദ്രെന്‍റ മകന്‍ ഡോ. റിഖിലിെന്‍റ മരണം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമല്ല നാടിന് തന്നെ തീരാനഷ്ടമായി.
വളരെ സാധാരണ കുടുംബത്തില്‍നിന്ന് നല്ല മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിയ റിഖില്‍ മെറിറ്റിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയത്.
കോഴ്സ് പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് നാടിെന്‍റ അഭിമാനമായി വരുന്നതും കാത്തിരിക്കേയാണ് തിങ്കളാഴ്ച മരണപ്പെട്ടത്. കോവിഡ് വാര്‍ഡിലായിരുന്നു റിഖിലിന് ഡ്യൂട്ടി. തിങ്കളാഴ്ച രാവിലെ എഴുനേല്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച്‌ അകത്ത് കയറിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്ന് കരുതുന്നു.
നേരത്തെ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രവീന്ദ്രന്‍ പല ജോലികളും ചെയ്താണ് റിഖിലിനും സഹോദരിക്കും വിദ്യാഭ്യാസം നല്‍കിയത്. ലക്ഷങ്ങള്‍ കടം വാങ്ങിയാണെങ്കിലും ഉന്നത വിദ്യാഭ്യാസം നല്‍കിയ രവീന്ദ്രനും ഭാര്യക്കും രണ്ട് മാസത്തിന് ശേഷം ഡോക്ടറായി തിരിച്ചെത്തുന്ന മകനിലായിരുന്നു എല്ലാ പ്രതീക്ഷയും. ആ പ്രതീക്ഷയാണ് വിധി തകര്‍ത്തത്.

Related Articles

Back to top button