IndiaLatest

കന്നട ഭാഷയില്‍ മലയാളി അധ്യാപികക്ക് ഡോക്ടറേറ്റ്

“Manju”

ബംഗളൂരു: ബംഗളൂരുവിലെ മലയാളി അധ്യാപിക സുഷമ ശങ്കറിന് ഡോക്ടറേറ്റ്. ദ്രാവിഡ ഭാഷകളിലെ ജ്ഞാനപീഠ ജേതാക്കളായ 19 പേരെ കുറിച്ചും അവരെ ജ്ഞാനപീഠത്തിന് അര്‍ഹമാക്കിയ കൃതികളെ കുറിച്ചുമുള്ള ഗവേഷണത്തിനാണ് ഉന്നത പദവി ലഭിച്ചത്. സുഷമ ശങ്കറിന് കുപ്പം ദ്രാവിഡ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

കന്നട ഭാഷയില്‍ ഡോ. മല്ലേശപ്പയുടെ കീഴിലാണ് കൊല്ലം കണ്ണനല്ലൂര്‍ സ്വദേശിയായ സുഷമ ശങ്കര്‍ ഗവേഷണം നടത്തിയത്. ഒ.എന്‍.വി. കുറുപ്പിന്റെ ‘ഭൂമിക്കൊരു ചരമഗീതവും’ കന്നട കവി ഗോപാലകൃഷ്ണ അഡിഗരുടെ ‘ഭൂമിഗീതെ’യും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു സുഷമയുടെ എം.ഫിലിന്റെ ഗവേഷണ വിഷയം. കന്നട ജാനാ, കന്നട കാവാ, കന്നട രത്‌ന എന്നിവ വിജയിച്ച്‌ ഭാഷാ പ്രാവീണ്യം നേടി. കന്നടയില്‍ എം.എയും, എം.ഫിലും അധ്യാപിക നേടിയിട്ടുണ്ട്.

ഒ.എന്‍.വി കവിതകളെ പ്രണയിച്ചിരുന്ന സുഷമ ശങ്കര്‍ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത ‘ഭൂമിെഗാന്തു ചമരഗീതെ’ എന്ന പേരില്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയത് അഭിന്ദനര്‍ഹമായിരുന്നു. കന്നട കവി ദൊഡ്ഡെരംഗേ ഗൗഡരുടെ കവിത യുഗവാണി സുഷമാ ശങ്കര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ അവതാരിക എഴുതിയത് ഒ.എന്‍.വി കുറുപ്പാണ് .150ലധികം ഒ.എന്‍.വി കവിതകള്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കന്നടയിലെ പ്രശസ്ത സാഹിത്യകാരനായിരുന്ന യു.ആര്‍. അനന്തമൂര്‍ത്തിയാണ് അവതാരിക എഴുതിയത്.

Related Articles

Back to top button