തൊടുപുഴ: തൊടുപുഴ-ആലക്കോട് ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതോടെ അഞ്ച് പഞ്ചായത്തുകളില്‍ രണ്ടുദിവസം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങും. ആലക്കോട്, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്ബന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത്. രണ്ടുദിവസം തുടര്‍ച്ചയായി ജലവിതരണം മുടങ്ങുന്നത് വാട്ടര്‍ അതോറിറ്റിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും. പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനാല്‍ രണ്ടുദിവസത്തിന് ശേഷമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ആലക്കോട് പഞ്ചായത്തിലെ ചിലവ് മലയുടെ മുകളിലെ ശുദ്ധീകരണ ശാലയിലെ പ്രധാന പൈപ്പാണ് പൊട്ടിയത്. മലങ്കര ജലാശയത്തില്‍ കോളപ്ര ഭാഗത്തെ പമ്ബ് ഹൗസില്‍നിന്ന് വെള്ളം പമ്ബുചെയ്ത് തലയനാട് പ്ലാന്റില്‍ എത്തിക്കും. ഇവിടെനിന്ന് ഇഞ്ചിയാനി പമ്ബ് ഹൗസിലും തുടര്‍ന്ന് ചിലവ് മലയിലെ ശുദ്ധീകരണ ശാലയിലും എത്തിച്ചാണ് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്. തലയനാട് പ്ലാന്റില്‍നിന്ന് നേരിട്ട് വെള്ളം വിതരണം ചെയ്യുന്ന ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി മേഖലയില്‍ ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജല അതോറിറ്റി ഫോണ്‍ നമ്ബര്‍: 8547638429
Related Articles
Check Also
Close
-
ശാന്തിഗിരിയില്‍ ഭക്തിസാന്ദ്രമായി പൂർണ്ണകുംഭമേളSeptember 21, 2023 8:19 PM