KeralaLatest

കോവിഡ് മൂന്നാം തരംഗത്തെ തളയ്ക്കാന്‍ വരപ്പൂട്ട് തുടങ്ങി

“Manju”

ആലുവ: കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണത്തിനായി ദ്വിദിന കാര്‍ട്ടൂണ്‍ ക്യാമ്ബ് തുടങ്ങി.സമാനതകളില്ലാതെ സമസ്ത മേഖലകളെയും തകര്‍ത്ത ദുരന്തമായി കോവിഡ് മാറിയെന്ന് ആലുവ വൈ.എം.സി.ഐ ക്യാമ്ബ് സൈറ്റില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് ബാംഗ്ലൂര്‍ റീജിയന്‍, ഡി.എം.സി. ഇന്ത്യ, കേരള സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ലോക്കിംഗ് ലൈന്‍സ്’ എന്ന പേരിലുള്ള ക്യാമ്ബ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു തെരഞ്ഞെടുത്ത പന്ത്രണ്ട് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ് ക്യാമ്ബില്‍ പങ്കെടുക്കുന്നത്.
ആദ്യ ദിനത്തില്‍ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, സംസ്ഥാന പൊതു വിദ്യഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് ബാംഗ്ലൂര്‍ റീജിയന്‍ ഡയറക്ടര്‍ ഡോ. കെ.സി.ജോര്‍ജ്, ഡോ. ജി.ജ്യോതി, ഡോക്ടര്‍ സഖി ജോണ്‍ , കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് , സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ നസീം തുടങ്ങിയവര്‍ കാര്‍ട്ടൂണിസ്റ്റുകളുമായി സംവദിച്ചു.
രണ്ടാം ദിവസമായ ഞായര്‍ സാമൂഹ്യ സുരക്ഷി മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഫില്‍, ഡോ. സച്ചിദാനന്ദ കമ്മത്ത് , ഡോ. മേരി അനിത തുടങ്ങിയവര്‍ സംസാരിക്കും. പന്ത്രണ്ട് കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് എഴുപത്തിരണ്ട് കാര്‍ട്ടൂണുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യാമ്ബ് ഡയറക്ടര്‍ ഡോക്ടര്‍ കെ.സി. ജോര്‍ജും, കോഡിനേറ്റര്‍ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥും പറഞ്ഞു. സമാനമായ ബോധവത്കരണ പരിപാടി മറ്റു സംസ്ഥാനങ്ങളിലും വൈകാതെ നടക്കും.

Related Articles

Back to top button