IndiaLatest

സജാദ് തങ്ങളെ സ്വീകരിക്കാന്‍ നാട് ഒഴുകിയെത്തി

“Manju”

സജാദ് തങ്ങളെ സ്വീകരിക്കാൻ നാട് ഒഴുകിയെത്തി | villiage rushed  to receive the sajad thangal | Madhyamam
ശാസ്താംകോട്ട: 45 വര്‍ഷങ്ങള്‍ക്ക് ശേഷം വീടണഞ്ഞ സജാദ് തങ്ങളെ വരവേല്‍ക്കാന്‍ വേങ്ങ ഗ്രാമം പടനിലത്ത് തെക്കതില്‍ എന്ന വീട്ടിലേക്ക് ഒഴുകി എത്തുകയായിരുന്നു. വൈകീട്ട് 5.30ന് വീടിന് സമീപമുള്ള മാമ്പുഴ മുക്കിലെത്തിയ സജാദ് തങ്ങളെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. സേതുലക്ഷ്മി, ഉഷാലയം ശിവരാജന്‍, ഉല്ലാസ് കോവൂര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക സംഘടന ഭാരവാഹികള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വീട്ടിലേക്ക് ആനയിച്ചു.
വീട്ടില്‍ ബന്ധുക്കള്‍ക്ക് വേണ്ടി സഹോദരിയുടെ ചെറുമകള്‍ റിയാല്‍ മറിയം തയാറാക്കിയ ഉപഹാരം നല്‍കി സ്വീകരിച്ചു. വീട്ടുമുറ്റത്ത് മറ്റ് ബന്ധുക്കളോടൊപ്പം കാത്തിരുന്ന ഉമ്മ ഫാത്തിമ്മ ബീവിയുടെ ചാരത്തണഞ്ഞതോടെ വികാരനിര്‍ഭര നിമിഷങ്ങള്‍ക്ക് ജനാവലി സാക്ഷികളായി. ഗ്രാമപഞ്ചായത്തംഗം സേതുലക്ഷമി തയാറാക്കി വെച്ചിരുന്ന കേക്ക് ഉമ്മ മുറിച്ച്‌ മകന് നല്‍കി. സഹോദരീ-സഹോദരന്‍മാരും മറ്റ് ബന്ധുക്കളും അടക്കം സന്തോഷത്തില്‍ പങ്കുചേര്‍ന്നു. 45 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മഗ്രഹത്തിലേക്ക് ഉമ്മയുടെ കൈപിടിച്ച്‌ സജാദ് തങ്ങള്‍ കയറി. ഉമ്മയുടെ കൈകൊണ്ട് ചോറുണ്ടും വിശേഷങ്ങള്‍ പങ്കുവെച്ചും അകന്നിരുന്ന നാളുകളെ ഒാര്‍മകള്‍ മാത്രമാക്കി.

Related Articles

Back to top button