IndiaLatestSports

ട്രക് ഡ്രൈവര്‍മാര്‍ക്ക്ചാനുവിന്റെ ആദരം

“Manju”

ഇംഫാല്‍: മീരാഭായ് ചാനു, ടോക്യോ ഒളിമ്ബിക്സില്‍ ഭാരോദ്വഹനത്തിലൂടെ ആദ്യ മെഡല്‍ ഇന്ത്യക്ക് സമ്മാനിച്ച താരം.സ്വന്തം ഗ്രാമമായ നോങ്പോക് കാച്ചിങ്ങില്‍നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇംഫാലിലെ സ്പോര്‍ട്സ് അകാദമിയിലേക്ക് ചാനു എത്തിയിരുന്നത്. പണമില്ലാത്തതിനാല്‍ ഇൗ ദീര്‍ഘദൂരയാത്ര ദുഷ്കരമായിരുന്നു. എന്നാല്‍, അവിടെ ചാനുവിന് സഹായവുമായെത്തിയത് ട്രക്ക് ഡ്രൈവര്‍മാരായിരുന്നു. ഇംഫാലിലേക്ക് മണല്‍ കയറ്റിപോകുന്ന ട്രക്കുകളില്‍ ചാനു ദിവസവും സ്ഥാനം പിടിച്ചു. വര്‍ഷങ്ങളായി ദിവസവും ഇത് തുടര്‍ന്നു.
ടോക്യോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി ഗ്രാമത്തിലെത്തിയ ചാനു വ്യാഴാഴ്ച സമയം കണ്ടെത്തിയത് തന്റെ വിജയ പാതക്ക് കരുത്തേകിയ ട്രക്ക് ഡ്രൈവര്‍മാരെ ആദരിക്കാനായിരുന്നു. 150ഓളം ട്രക്ക് ഡ്രൈവര്‍മാര്‍ ചാനുവിന്റെ ആദരം ഏറ്റുവാങ്ങി. ഇവര്‍ക്ക് ഒരു ഷര്‍ട്ട്, മണിപ്പൂരി സ്കാര്‍ഫ്, ഭക്ഷണം എന്നിവ നല്‍കിയാണ് മടക്കിയത്.
ട്രക്ക് ഡ്രൈവര്‍മാരെ കണ്ടതും ചാനു വികാരധീനയായിരുന്നു. വെയിറ്റ്ലിഫ്റ്റര്‍ എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചവരാണ് ഇവരെല്ലാമെന്ന് ചാനു പറഞ്ഞു.  വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് 26കാരിയായ ചാനു 202കിലോഗ്രാം ഉയര്‍ത്തി വെള്ളിമെഡല്‍ നേടിയത്. ഇതോടെ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വെയിറ്റ് ലിഫ്റ്ററായി ചാനു.

Related Articles

Back to top button