IndiaLatestSports

ജീവിതത്തിന്റെ റിങ്ങില്‍ പൊരുതി ബോക്സിങ് മെഡല്‍ ജേതാവ്

“Manju”

ജോലി പാർക്കിങ് ഫീ പിരിവ് -ജീവിതത്തിന്‍റെ റിങ്ങിൽ പൊരുതി ഈ ബോക്സിങ് മെഡൽ ജേതാവ് | National School Boxing Medalist Working As Parking Assistant To Sustain Family | Madhyamam

ന്യൂഡല്‍ഹി: രാജ്യത്തിനായി കായിക രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ എത്തിപ്പിടിക്കേണ്ട താരങ്ങള്‍ ജീവിത പ്രാരാബ്ധം കൊണ്ട് മറ്റ് പല ജോലികളും ചെയ്ത് ജീവിതം പുലര്‍ത്തുന്ന വാര്‍ത്തകള്‍ നാം വായിക്കാറുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ അംഗമാണ് ചണ്ഡിഗഢില്‍ നിന്നുള്ള യുവ ബോക്സറായ ഋതു. ദേശീയ സ്കൂള്‍ ബോക്സിങ്ങില്‍ വെങ്കല മെഡല്‍ ജേതാവായ ഋതു ഇപ്പോള്‍ ഒരു പാര്‍ക്കിങ് അറ്റന്‍ഡന്‍റ് ആയാണ് ജോലി ചെയ്യുന്നത്. ശാസ്ത്രി പാര്‍ക്ക് പ്രദേശത്താണ് പാര്‍ക്കിങ് ഫീ പിരിക്കുന്നത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ബോക്സിങ്ങില്‍ താല്‍പര്യം തോന്നിത്തുടങ്ങിയയ ഋതു സംസ്ഥാന, ദേശീയ തലത്തിലുള്ള ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുണ്ട്. ബോക്സിങ്ങിന് പുറമേ വേളിബാളിലും ഗുസ്തിയിലും 23കാരി മികവ് തെളിയിച്ചു.
‘പിതാവിന് സുഖമില്ലാതായയേതയാടെ കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക് പോകേണ്ടതായി വന്നു. എന്‍റെ കോച്ചിനോട് സഹായം ചോദിച്ചെങ്കിലും സീനിയര്‍ തലത്തില്‍ കളിക്കാനായി പിന്തുണ ലഭിക്കാന്‍ പ്രയാസമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ -കായിക രംഗം വിടാനുണ്ടായ കാരണം ഋതു വിശദീകരിച്ചു.
‘എനിക്ക് പഠനം വര ഉപേക്ഷിക്കേണ്ടി വന്നു. സ്പോട്സ് ക്വോട്ടയില്‍ എനിക്ക് സ്കോളര്‍ഷിപ്പോ അല്ലെങ്കില്‍ ജോലിയോ ലഭിച്ചില്ല. അതുകൊണ്ട് ബോക്സിങ് ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു’ -ഋതു പറഞ്ഞു. അധികൃതരുടെ സഹായം ലഭിച്ചാല്‍ രാജ്യത്തിന് വേണ്ടി കളിക്കാനും  ഒളിമ്പിക് മെഡലിനായി ശ്രമിക്കാനും ഋതുവിന് താല്‍പര്യമുണ്ട്.
ഒളിമ്ബിക്സ് ബോക്സിങ്ങില്‍ 23കാരിയായ അസം സ്വദേശിനി ലവ്ലിന ബോര്‍ഗോഹെയ്ന്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ഒളിമ്ബിക് മെഡല്‍ നേടുന്ന മുന്നാമത്തെ ബോക്സറായിരുന്നു ലവ്ലിന.

Related Articles

Back to top button