IndiaLatest

ഹിമാചലിലെ മണ്ണിടിച്ചില്‍; മരണസംഖ്യ 13 ആയി

“Manju”

കിന്നൗര്‍: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായത്. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. 24 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബസിന്‍റെ ഡ്രൈവര്‍ മഹീന്ദര്‍ പാലും, കണ്ടക്ടര്‍ ഗുലാബ് സിംഗും ഉള്‍പ്പെടെ 13 പേരെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തി. ഇവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം മണ്ണും, പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്. മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണസേനയുടെ 25 പേര്‍ അടങ്ങുന്ന സംഘവും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചല്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച്‌ കേന്ദ്രസഹായം ഉറപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button