KeralaLatest

കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ്

“Manju”

കൊല്ലം പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായി. ഇമിഗ്രേഷന്‍ പോയിന്റ് അനുവദിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനുള്ള അപേക്ഷ സഹിതമുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് രണ്ട് ദിവസത്തിനകം മാരിടൈം ബോര്‍ഡ് കൈമാറും.

മാരിടൈം ബോര്‍ഡ് കൈമാറുന്ന അപേക്ഷ വൈകാതെ സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമോ മുമ്പോ തിരുവനന്തപുരം ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്നുള്ള സംഘം കൊല്ലം പോര്‍ട്ട് സന്ദര്‍ശിച്ച്‌ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തര മന്ത്രാലയം ഐ.സി.പി അനുവദിക്കുക.

ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം അടക്കം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഐ.സി.പി വൈകിപ്പിക്കില്ലെന്നാണ് പ്രതീക്ഷ. പര്യവേക്ഷണ കപ്പലിലേക്ക് ഇന്ധനവും പൈപ്പ് അടക്കമുള്ള സാമഗ്രികളും ടഗുകളില്‍ എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചാണ്. ഓയില്‍ ഇന്ത്യയുടെയും കരാര്‍ കമ്പനിയുടെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഇടയ്ക്കിടെ കപ്പലില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. ഇമിഗ്രേഷന്‍ പോയിന്റ് ഇല്ലെങ്കില്‍ ഇത് സുഗമമായി നടക്കില്ല.

പുതുതായി ഒരുക്കിയ ക്രമീകരണങ്ങള്‍

  • പോര്‍ട്ടിന് ചുറ്റും എട്ടടി ഉയരത്തില്‍ ചുറ്റുമതിലും മുകളില്‍ കമ്പിച്ചുരുളും
  • ഇമിഗ്രേഷന്‍ ജോലികള്‍ക്കായി സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍
  • നിരീക്ഷണ കാമറ സംവിധാനം
  • ഗേറ്റിലും പരിസരത്തും അയുധധാരികളായ സ്റ്റേറ്റ്
  • ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കാന്‍ ധാരണ
  • പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം
  • വാര്‍ഫിന്റെ 50 മീറ്റര്‍ പരിധി ഓപ്പറേഷന്‍ ഏരിയയായി പ്രഖ്യാപിച്ചു
  • പോര്‍ട്ട് ഏരിയയെ നിരോധിത മേഖലയായി പ്രഖ്യാപിച്ചു

Related Articles

Back to top button