LatestThiruvananthapuram

നിയമസഭാ സമ്മേളനം ഇന്നു മുതല്‍

“Manju”

തിരുവനന്തപുരം : നിയമനിര്‍മാണം ലക്ഷ്യമിട്ട് 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഇന്നു തുടക്കമാവും. ഒരു മാസത്തിലേറെ നീളുന്ന നിയമസഭാ സമ്മേളനത്തില്‍ 45 ഒാര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കും. ഒരു ദിവസം നാല് ബില്ലുകള്‍വരെ പരിഗണിക്കാനാണ് ലക്ഷ്യമിടുന്നത്.

സഭ തുടങ്ങുന്ന ഇന്നു നാലു ബില്ലുകളാണു പരിഗണനയ്ക്കു വരുന്നത്. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍, കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണിക്കുക. ചൊവ്വാഴ്ച മൂന്നു ബില്ലുകള്‍ പരിഗണിക്കും.

സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി) ബില്‍, കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബില്‍ എന്നിവയാണു പരിഗണനയ്ക്കു വരുന്നത്. സമ്മേളനം നവംബര്‍ 12 വരെ നീളും.

Related Articles

Back to top button