InternationalLatest

ക്ഷീരപഥത്തില്‍ നിന്ന് അപൂര്‍വ റേഡിയോ തരംഗങ്ങള്‍

“Manju”

സിഡ്നി : സൗരയൂഥം അടക്കം ഉള്‍പ്പെടുന്ന ഗ്യാലക്സിയായ ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് നിന്നായി അസാധാരണമായ ഒരു റേഡിയോ തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നെന്ന് ഗവേഷകര്‍. നേരത്തെയും ഈ പ്രതിഭാസത്തെക്കുറിച്ച്‌ പഠിച്ചിട്ടുണ്ട് ശാസ്ത്രലോകം. ഇപ്പോള്‍ നക്ഷത്രം പോലെ മിന്നുന്ന ഒരു തിരിച്ചറിയാത്ത വസ്തുവില്‍ നിന്നാണ് ഈ ശബ്ദം എന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലാത്ത ഈ വസ്തുവിന്റെ തിളക്കം ഇടയ്ക്കിടയ്ക്ക് വ്യത്യാസപ്പെടുന്നുണ്ടെന്നും. അതില്‍ നിന്നും പുറപ്പെടുന്ന തരംഗങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നുമാണ് സ്ഡിനി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫിസിക്സ് ഗവേഷകര്‍ നടത്തി, ദ ആസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്. ഓസ്ട്രേലിയയുടെ എഎസ്കെഎപി എന്ന ടെലസ്കോപ്പ് വഴി നടത്തിയ ആകാശ സര്‍വേയിലാണ് ഈ വസ്തുവിന്റെ കണ്ടെത്തല്‍.

അജ്ഞാത വസ്തുവില്‍ നിന്നുള്ള ഈ പുതിയ സിഗ്നലുകള്‍ക്ക് ധ്രൂവീകൃതമായ ഒരു സ്വഭാവമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇതിന്റെ പ്രകാശം ഒരു വശത്തേക്ക് മാത്രം തുടിക്കുന്ന രീതിയിലാണ്. എന്നാല്‍ ഇത് സമയത്തിന് അനുസരിച്ച്‌ മാറുന്നുണ്ട്- പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റിംഗ് ബാങ്ങ് ചൂണ്ടിക്കാട്ടുന്നു.

ഒരു പള്‍സര്‍ ആണ് ഇതെന്നാണ് ശാസ്ത്രകാരന്മാരുടെ പ്രാഥമിക നിഗമനം. പള്‍സര്‍ എന്നാല്‍ വേഗത്തില്‍ കറങ്ങുന്ന ന്യൂട്രോള്‍ ഡെഡ് സ്റ്റാറോ, കത്തിയാളുന്ന നക്ഷത്രമോ ആകാം. എന്നാല്‍ അതില്‍ നിന്നും വരുന്ന റേഡിയോ തരംഗങ്ങള്‍ ഈ അനുമാനത്തെ സാധൂകരിച്ചില്ല. ASKAP J173608.2-321635 എന്നാണ് ഈ വസ്തുവിന് ഇപ്പോള്‍ നാമകരണം ചെയ്തിരിക്കുന്നത്‌ .

Related Articles

Back to top button