ഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ അണുബാധയുണ്ടെന്നും ശ്വാസതടസം നേരിട്ടതായും ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ സെന്ററിലുള്ള പ്രൈവറ്റ് വാര്‍ഡിലാണ് മന്‍മോഹന്‍ സിംഗ് ഇപ്പോഴുള്ളത്.
ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യാഴാഴ്ച മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫര്‍ക്കൊപ്പം മന്ത്രി എത്തിയെന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്‍മോഹന്‍ സിംഗിന്റെ കുടുംബവും രംഗത്ത് വന്നു. ഫോട്ടോ എടുക്കുന്നതിനെ വിലക്കിയിട്ടും മന്ത്രിക്കൊപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.