പൂനെ: വെള്ളിയാഴ്ച വൈകുന്നേരം പൂനെയിലെ കട്രാജ്-മുംബൈ റോഡിലെ നാവ്‌ലെ ബ്രിഡ്ജിന് സമീപം ടാങ്കർ 15 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 3 പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു. പെയിന്റ് വ്യവസായത്തിൽ ഉപയോഗിക്കുന്ന ടിന്നറുമായി ടാങ്കർ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചതെന്ന് സിംഗ്ഹഡ് റോഡ് പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ദേവിദാസ് ഘെവാരെ പറഞ്ഞു.
അമിത വേഗത്തിലായിരുന്ന ടാങ്കർ രാത്രി ഒമ്പത് മണിയോടെ നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ടാങ്കർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആദ്യം ഏഴ് സീറ്റുള്ള ഒരു വാഹനത്തില്‍ ഇടിച്ചു, പിന്നീട് ഒഴിഞ്ഞ കണ്ടെയ്നറിൽ ഇടിച്ചു. മൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരിൽ രണ്ട് പേർ ഏഴ് സീറ്റുള്ള ഒരു വാഹനത്തില്‍ നിന്നുള്ളവരാണ്. മൂന്നാമത്തേത് ഒരു കാൽനടയാത്രക്കാരനാണെന്ന് സംശയിക്കുന്നു. ഇൻസ്‌പെക്ടർ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.