KeralaLatest

വഴിയോരത്ത് വ്യാജമുട്ടകള്‍; വിലക്കുറവ് നോക്കി ഉദരരോഗങ്ങള്‍ വാങ്ങരുത്

“Manju”

വഴിയോരത്ത് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത് ഹാച്ചറിയില്‍ വിരിയന്‍ വച്ച മുട്ടകളാണ്. ഹാച്ചറിയില്‍ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകള്‍ നാലോ അഞ്ചോ രൂപയ്ക്കാണ് വില്‍ക്കുന്നത്.
കുട്ടനാടന്‍ മേഖലയില്‍ കേടില്ലാത്ത നാടന്‍ താറാമുട്ട സുലഭമായി ലഭിക്കും. എട്ടോ ഒമ്ബതോ രൂപയാണ് വില.
ഇവിടെ താറാവുകളെ വളര്‍ത്തുന്നുണ്ട്. അതു കൊണ്ടു തന്നെ പാടശേഖരങ്ങളില്‍ വ്യാപകമായി താറാവിന്‍ പറ്റങ്ങളെ കാണാം. ആ മുട്ടകള്‍ക്ക് കേടോ രുചി വ്യത്യാസമോ ഉണ്ടാവില്ല. എന്നാല്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്തും വെച്ചൂരിലും സമീപഗ്രാമങ്ങളിലും വഴിയോരത്ത് മുട്ടക്കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.
അഞ്ചോആറോ രൂപയേ ഉള്ളു താറാമുട്ടയ്ക്ക് വില.
വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരുമൊക്കെ ഈ കച്ചവടക്കാരില്‍ നിന്ന് ‘നല്ല ലാഭത്തില്‍’ മുട്ട വാങ്ങിക്കൊണ്ടു പോകുന്നുമുണ്ട്.
ഹാച്ചറിയില്‍ വിരിയാന്‍ വച്ച മുട്ടകളാണ് ഇവിടെ വിലക്കുറവില്‍ വില്‍ക്കുന്നത്. ഹാച്ചറിയില്‍ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകളാണ് വഴിയോരക്കച്ചവടക്കാര്‍ വില്പനയ്ക്ക് വയ്ക്കുന്നത്.
വീട്ടില്‍ ഉപയോഗിച്ചു നോക്കുമ്ബോഴാണ് ഭൂരിഭാഗവും കേടുള്ള മുട്ടകളാണെന്ന് തിരിച്ചറിയുന്നത്.
കോട്ടയം ആലപ്പുഴ ജില്ലകളില്‍ മാത്രമല്ല, കേരളത്തിലുടനീളം വ്യാജ മുട്ടകള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
വഴിയോര കച്ചവടത്തിനായി എത്തിച്ച താറാമുട്ട കൃത്രിമമായി നിര്‍മിച്ചതാണെന്ന സംശയത്തില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞ് പോലീസിലേല്‍പ്പിച്ച സംഭവം കണ്ണൂര്‍ ജില്ലയിലെ ചില മലയോര ഗ്രാമങ്ങളില്‍ ഈയിടെ ഉണ്ടായി.
കേളകം കണ്ടപ്പുനത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെ ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനം മുട്ട വില്‍പ്പനയ്ക്ക് എത്തി. ഒരെണ്ണത്തിന് ആറ് രൂപ വില.
മുട്ടയുടെ വിലക്കുറവ് സംബന്ധിച്ച്‌ സംശയമുയര്‍ന്നതോടെ നാട്ടുകാരില്‍ചിലര്‍ മുട്ട വാങ്ങി പൊട്ടിച്ച്‌ നോക്കി.
മുട്ടപൊട്ടിക്കുന്നത് കണ്ടതോടെ വാഹനവുമായി മുട്ടക്കച്ചവടക്കാര്‍ മുങ്ങി.
പൊട്ടിച്ചു നോക്കിയ മുട്ടയ്ക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ലായിരുന്നു. ഒരുതരം കലങ്ങിയ ദ്രാവക രൂപത്തിലായിരുന്നു മുട്ട. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുന്ന പാടയാകട്ടെ പ്ലാസ്റ്റിക്കിനു സമാനവും. ഇത് കത്തിച്ചു നോക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കത്തുന്ന ഗന്ധവും അനുഭവപ്പെട്ടു.
മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകുമെന്നതാണ് മറ്റൊരു കൗതുകം. തോട് പൊളിച്ചു കഴിഞ്ഞാല്‍ ഒരു തരം റബര്‍ ഉത്പന്നം പോലെയായിരുന്നു.
സംശയം തോന്നിയ നാട്ടുകാര്‍ മുട്ട വാഹനം സമീപ പ്രദേശങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കേളകം പോലീസില്‍ വിവരമറിയിച്ചു.
നേരത്തെ കണ്ട അതേ വാഹനവും മറ്റു രണ്ടു വാഹനങ്ങളും വൈകുന്നരം അമ്ബായത്തോട്ടില്‍ കണ്ടതോടെ നാട്ടുകാര്‍ തടഞ്ഞിട്ടു. കേളകം പോലീസും സ്ഥലത്തെത്തി. മുട്ട പ്രാഥമികമായി പരിശോധിച്ചപ്പോള്‍ കണ്ടപ്പുനത്ത് പരിശോധിച്ച മുട്ടയുടെ സമാനരീതി തന്നെ.
പല മുട്ടകളും അടയാളപ്പെടുത്തിയ നിലയിലുമായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി പോലീസ് മുട്ടകള്‍ ശേഖരിച്ച്‌ ആരോഗ്യവകുപ്പിന് കൈമാറി.
ഇതിനിടെ കോഴിക്കോട് പന്തീരാങ്കാവ് പയ്യടിമീത്തല്‍ ഗവ. എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനു നല്‍കാനായി കൊണ്ട് വന്ന മുട്ടയില്‍ സൂഷ്മാണു.
ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി
സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ച കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറവും മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു.
ഇതില്‍ ആശങ്ക തോന്നിയ സ്‌കൂളിലെ ടീച്ചര്‍, നൂണ്‍മീല്‍ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

Related Articles

Back to top button