KeralaLatest

നെഹ്രു ട്രോഫി വളളംകളി പ്രതിസന്ധിയില്‍

“Manju”

ആലപ്പുഴ: ഒമിക്രോണ്‍ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ നെഹ്രുട്രോഫി വളളംകളി നടത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. വളളംകളി നടത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ ജലമേള നടത്തുന്നതിനായി ഒരു മാസം മുമ്പ് ദുരന്തനിവാരണ അതോറ്റിക്ക് നല്‍കിയ കത്തില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതോടെ വളളംകളി മുടങ്ങുമെന്ന ആശങ്കയിലാണ് ബോട്ട് ക്ലബുകള്‍.

വള്ളംകളി നടത്തണമെങ്കില്‍ 3 കോടി രൂപയെങ്കിലും ചിലവുണ്ട്. ഇതില്‍ 1.95 കോടി ക്ലബുകള്‍ക്ക് ബോണസ് തുക തന്നെ നല്‍കണമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ അയ്യായിരം ടിക്കറ്റുകള്‍ വിറ്റഴിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചന. സ്‌പോണ്‍സണ്‍മാരെ കിട്ടുക എന്നതും ശ്രമകരമാണ്. ഇതോടെ ജലമേളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കുകയാണ് എല്ലാവരും എന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന നെഹ്രുട്രോഫി ജലമേള നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.

ബോട്ട് ക്ലബുകള്‍ക്ക് മാത്രമല്ല വിനോദസഞ്ചാര മേഖലയ്ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മത്സരം നടത്തുമെന്ന പ്രതീക്ഷയില്‍ ആഴ്ചകളായി പല ക്ലബുകളും പരിശീലനത്തിലേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ജനപ്രതിനിധികളുടെ പ്രഖ്യാപനം കേട്ട് ഇല്ലാത്ത തുക മുടക്കി പരിശീലനത്തിലിറങ്ങിയ ക്ലബുകള്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്.

Related Articles

Back to top button