ന്യൂഡൽഹി: ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അസം എഴുത്തുകാരനായ നീൽമണി ഫൂക്കനും ഈ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് കൊങ്കിണി സാഹിത്യകാരനായ ദമോദർ മോസോയുമാണ് അർഹരായത്.
സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കവി കൂടിയാണ് ഫൂക്കന്‍. ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദര്‍ മോസോ. ഫ്രഞ്ച് പ്രതീകാത്മകതയാണ് ഫുക്കന്റെ കവിതകള്‍ക്ക് പ്രചോദനം. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്ന, കോബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഗാഥണ്‍, സപന്‍ മോഗി, സുനാമി സൈമണ്‍ എന്നിവയാണ് മോസോയുടെ പ്രധാന കൃതികള്‍.