IndiaLatest

അറസ്റ്റിലായ ശാസ്ത്രജ്ഞന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ ) ശാസ്ത്രജ്ഞന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഭരത് ഭൂഷണ്‍ കടാരിയ (47) ആണ് ശുചിമുറിയില്‍ ഹാന്‍ഡ് വാഷ് കുടിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കടാരിയയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയെ കൊല്ലാനാണ് രോഹിണി കോടതിക്കുള്ളില്‍ ഇയാള്‍ ടിഫിന്‍ ബോക്സില്‍ സ്ഫോടക വസ്തു വച്ചത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പൊട്ടിത്തെറിയില്‍ കോടതിക്കുള്ളിലെ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. കടാരിയയുടെ അയല്‍ക്കാരനും ആ സമയത്ത് കോടതിയിലുണ്ടായിരുന്നു.

രണ്ട് ബാഗുകളുമായി കോടതിയിലെത്തിയ കടാരിയ, ബോംബ് സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് ബാഗ് ഉപേക്ഷിച്ചാണു മടങ്ങിയത്. എന്നാല്‍, ബോംബ് നിര്‍മ്മിച്ചതിലെ അപാകത മൂലം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സിസിടിവി ദൃശ്യങ്ങളും കോടതി വളപ്പിലെത്തിയ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്. അശോക് വിഹാറില്‍ കടാരിയയുടെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് അഭിഭാഷകന്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട് . അഭിഭാഷകനെതിരെ കടാരിയ അഞ്ച് കേസുകളും കടാരിയയ്‌ക്കെതിരെ അഭിഭാഷകന്‍ ഏഴ് കേസുകളും കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button