HealthLatest

ഒമിക്രോണ്‍ മാറുന്നതിന് മുമ്പ് ഡെല്‍മിക്രോൺ

“Manju”

കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
പകര്‍ച്ചവ്യാധി രഹിത ലോകമാവണം എന്ന് ആഗ്രഹിക്കുമ്പോള്‍ വീണ്ടും വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവസാനമായി കണ്ടെത്തിയ ഒമിക്രോണ്‍ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചര്‍ച്ച. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ കൊണ്ട് ഡെല്‍മിക്രോണ്‍ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളുടെ സംയോജനമാണ് ഡെല്‍മിക്രോണ്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സുനാമി പോലെ ആഞ്ഞടിച്ച്‌ കൊണ്ടിരിക്കുകയാണ്. ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഒമിക്രോണ്‍. ഇതിന് അതിവ്യാപന ശേഷിയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡിന്റെ ഡബിള്‍ വേരിയന്റാണ് ഡെല്‍മിക്രോണ്‍. ഡെല്‍റ്റ വേരിയന്റും ഒമിക്രോണ്‍ വേരിയന്റും ഒരുമിച്ച്‌ ചേരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഡെല്‍മിക്രോണ്‍ എന്ന പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.
ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണിനുള്ള വ്യത്യാസങ്ങള്‍
ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണ്‍ എത്ര വ്യത്യസ്തമാണ് എന്നത് ആദ്യം അറിഞ്ഞിരിക്കണം. SARS-CoV-2 ന്റെ ഉയര്‍ന്ന രൂപമാറ്റം സംഭവിച്ച B.1.1.529 രൂപമാണ് ഒമിക്രോണ്‍ എന്ന് പറയുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഇതിന് അതിവ്യാപനശേഷിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വകഭേദം വേഗത്തില്‍ പടരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഡെല്‍റ്റയേക്കാള്‍ നേരിയ ലക്ഷണങ്ങള്‍ ആണ് ഒമിക്രോണ്‍ കാണിക്കുന്നത്. മരണനിരക്ക് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കുറവാണ് എന്നതും ആശ്വാസം പകരുന്നതാണ്. അതേസമയം, ഡെല്‍റ്റയും ഒമിക്രോണും സംയോജിപ്പിച്ചതിന്റെ ഫലമാണ് ഡെല്‍മിക്രോണ്‍ എന്ന പുതിയ വേരിയന്റ്. ഇത് അടിസ്ഥാനപരമായി വേരിയന്റുകളുടെ ഇരട്ട സ്പൈക്ക് ആണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വാക്സിനുകള്‍ ഫലപ്രദമോ?:
കൂടുതല്‍ കോവിഡ് വാക്സിന്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് ഓരോ രാജ്യങ്ങളും. പകര്‍ച്ചവ്യാധികള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയില്‍ പുതിയ വാക്സിനും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിലാണ് ഓരോ സര്‍ക്കാരും. ഒമിക്രോണിനെതിരോ ലോകാരോഗ്യസംഘടന ഓരോ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം വാക്സിനേഷന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ഡോസ് നല്‍കുന്നതിനേക്കാള്‍ എല്ലായിടത്തും ദുര്‍ബലരായവരും ഇത് വരെ വാക്സിനെടുക്കാത്ത ആളുകള്‍ക്ക് വാക്സിനുകള്‍ ലഭിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ രോഗവ്യാപനം :
16 സംസ്ഥാനങ്ങളിലായി ഇത് വരെ കൊറോണ വൈറസിന്റെ ഒമിക്‌റോണിന്റെ വകഭേദം കണ്ടെത്തിയിട്ടുള്ളത്. 236 കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്, അതില്‍ 104 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ 65 കേസുകള്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ 64, തെലങ്കാന 24, കര്‍ണാടക 19, രാജസ്ഥാന്‍ 21, കേരളത്തില്‍ 15 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ഇന്ത്യയില്‍ 7,495 പുതിയ കൊറോണ വൈറസ് അണുബാധകള്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആകെയുള്ള കേസുകളുടെ എണ്ണം 3,47,65,976 ആയി. ഇതില്‍ തന്നെ ആക്ടീവ് കേസുകള്‍ 78,291 ആയി ഉയര്‍ന്നു വന്നു. 434 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,78,759 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button