IndiaLatest

അയ്യപ്പൻപിള്ളയ്ക്ക് സ്നേഹാഞ്ജലി.

“Manju”

 

തിരുവനന്തപുരം∙ നൂറ്റാണ്ടിന്റെ ചരിത്ര നിമിഷങ്ങൾക്കു സാക്ഷിയായ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായി രുന്ന കെ. അയ്യപ്പൻപിള്ള ഇനി ചരിത്രത്തിന്റെ ഭാഗം. ബുധനാഴ്ച രാവിലെ അന്തരിച്ച അയ്യപ്പൻപിള്ളയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിൽ നടത്തി. മകൻ അനൂപ്കുമാറാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. മൃതദേഹം പൊതു ദർശനത്തിനു വച്ചയിടങ്ങളിലെല്ലാം നൂറു കണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അയ്യപ്പൻപിള്ളയുടെ മക്കളായ ഗീത, അനൂപ്കുമാർ എന്നിവരെ ആശ്വസിപ്പിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരൻ, പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള, കുമ്മനം രാജശേഖരൻ, പി.പി.മുകുന്ദൻ തുടങ്ങി രണ്ടു തലമുറകളിലെ നേതാക്കള്‍ ആദരമര്‍പ്പിച്ചു.

ശാന്തികവാടത്തിലെത്തിച്ച മൃതദേഹത്തിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ, സിപിഐ നേതാവ് സി.ദിവാകരൻ തുടങ്ങിയവർ പുഷ്പചക്രം സമർപ്പിച്ചു. ബാർ അസോസിയേഷൻ ഹാളിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു. ആചാരപരമായ ചടങ്ങുകൾക്കു ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30 ന് അയ്യപ്പൻപിള്ളയുടെ ഭൗതികശരീരം അഗ്നി നാളങ്ങൾ ഏറ്റുവാങ്ങിയപ്പോള്‍ ഒരു നൂറ്റാണ്ട് നിറഞ്ഞുനിന്ന ആ ദീപം ഓര്‍മ്മയിലവശേഷിച്ചു.

Related Articles

Back to top button